ആശങ്കയകലുന്നില്ല; സമ്പര്‍ക്കത്തിലൂടെ ഇന്ന് 17 പേര്‍ക്ക് കൊവിഡ്

Published : Jul 04, 2020, 06:21 PM ISTUpdated : Jul 04, 2020, 06:25 PM IST
ആശങ്കയകലുന്നില്ല; സമ്പര്‍ക്കത്തിലൂടെ ഇന്ന് 17 പേര്‍ക്ക് കൊവിഡ്

Synopsis

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തില്‍ ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും രണ്ടക്കത്തില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.  

തിരുവനന്തപുരം: സാമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് ഇന്ന് 17 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്, 209 പേര്‍ രോഗമുക്തി നേടി; 2129 പേര്‍ ചികിത്സയിൽ

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വര്‍ധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വെള്ളിയാഴ്ചയായിരുന്നു സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് ബാധിച്ചത്(27). സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തില്‍ ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും രണ്ടക്കത്തില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയേക്കും. 

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോള അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍
സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്