
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ എസ് യു. 20,55,000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപ്പിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചു. വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവകലാശാല ഫണ്ടിൽ നിന്നും വിനിയോഗിച്ച് 42,396 രൂപയാണെന്നുളള വിവരാവകാശ രേഖകളും കെ എസ് യു പുറത്തുവിട്ടു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദാക്കിയ പശ്ചാത്തലത്തിൽ വിസിയായിരിക്കെ ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് സ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam