പല്ലശനയിൽ നിന്ന് വിനോദിനിയെത്തിയത് വി ഡി സാറ് സമ്മാനിച്ച ‘കൈകൾ’ കൊണ്ട് മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകാൻ

Published : May 18, 2026, 12:35 PM ISTUpdated : May 18, 2026, 01:41 PM IST
vinodini

Synopsis

കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ളക്രമീകരണം ഒരുക്കുകയായിരുന്നു കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനാണ് നല്കിയത്

തിരുവനന്തപുരം: പാലക്കാട് നിന്നും ഒന്‍പതു വയസുകാരിയായ വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് തന്റെ പ്രിയപ്പെട്ട സാറു 'സമ്മാനിച്ച' കൈകൊണ്ടു തന്നെ സാറിന് പൂച്ചെണ്ട് സമര്‍പ്പിക്കാനായിരുന്നു.വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലിലൂടെയായിരുന്നു. അന്നത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ളക്രമീകരണം ഒരുക്കുകയായിരുന്നു കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനാണ് നല്കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം കൃത്രിമ കൈ വിദേശത്തി നിന്നും ഓര്‍ഡര്‍ ചെയ്ത് എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്. അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു.

രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളെന്നു വ്യക്തമാക്കി. പാലക്കാട് പല്ലശന സ്വദേശിനിയാണ് വിനോദിനി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തില്‍ വെച്ച് വി.ഡി സതീശന്റെ ഇടപെടലിലൂടെ കൃത്രിമ കൈ വച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ വി.ഡി സതീശന്‍ നേരിട്ട് വിനോദിനിയെ കാണാനെത്തിയ വി.ഡി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രിസീതയ്‌ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴുകാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി, ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
'കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നു'; വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി