കടുത്ത നിലപാടുമായി എ ഗ്രൂപ്പ്, ബ്ലോക്ക് പ്രസിഡന്‍റുമാരെ തീരുമാനിച്ചതിൽ എതിർപ്പ്, പുനഃസംഘടനയിൽ സഹകരിക്കില്ല

Published : Jun 04, 2023, 10:43 AM ISTUpdated : Jun 04, 2023, 11:29 AM IST
കടുത്ത നിലപാടുമായി എ ഗ്രൂപ്പ്, ബ്ലോക്ക് പ്രസിഡന്‍റുമാരെ തീരുമാനിച്ചതിൽ എതിർപ്പ്, പുനഃസംഘടനയിൽ സഹകരിക്കില്ല

Synopsis

ഹൈക്കമാന്‍റ്  നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.ഓരോ ലോക്സഭ അംഗത്തിന്‍റേയും അഭിപ്രായം കൂടി മാനിച്ചായിരിക്കും  ബ്ലോക്ക് പ്രസിഡന്‍റുമാരെ നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എ ഗ്രൂപ്പ്. ഇനിയുള്ള പുഃനസംഘടന നടപടികളിൽ നിന്ന് വീട്ടു നിൽക്കും. മണ്ഡല പുഃനസംഘടനയിൽ സഹകരിക്കില്ല. ബ്ലോക്ക് പ്രസിഡന്‍റുമാരെ  തീരുമാനിച്ചതിലെ അപാകത ഉടൻ തീർക്കണമെന്നാണ് മുന്നറിയിപ്പ്. ബ്ലോക്ക് കോൺഗ്രസ് പട്ടികയില്‍ അതൃപ്തി പരസ്യമാക്കി എംകെ രാഘവൻ എംപി രംഗത്തുവന്നു. പുറത്തുവന്ന പട്ടികയിൽ അപാകതകൾ ഉണ്ട്. പാർട്ടി ഹൈക്കമാന്‍റ്  നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഓരോ ലോക്സഭ അംഗത്തിന്‍റേയും അഭിപ്രായം കൂടി മാനിച്ചായിരിക്കും  ബ്ലോക്ക് പ്രസിഡന്‍റുമാരെ  നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്. സാമുദായിക ഘടകങ്ങളും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രൂപ്പുകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കും. കെ.സുധാകരനും വി.ഡി സതീശനും കൂടിയാലോചന നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ പരാതി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ഡിസിസി സെക്രട്ടറി രാജിവച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'