
അമ്പലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗലമടിഞ്ഞു കയറി. തീരത്ത് കടൽഭിത്തിക്കിടയില്‍ ഇന്ന് ഉച്ചയോടെയാണ് ഏകദേശം 25 മീറ്റർ നീളമുള്ള തിമിംഗലം അടിഞ്ഞത്. രാവിലെ മുതൽ പുറക്കാട് പുറം കടലിൽ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. ഇത് പിന്നീട് ഉച്ചയോടെയാണ് പുറക്കാട് തെക്ക് പുന്തല കടൽത്തീരത്ത് അടിഞ്ഞു കയറിയത്. അതിരൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത്.
പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ എസ് സുദർശനൻ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് തിമിംഗലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്ത ശേഷം മറവ് ചെയ്യാൻ തീരുമാനിച്ചു. ഇതിന്‍റെയടിസ്ഥാനത്തിൽ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സീ റസ്ക്യം വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് റോപ്പ് കെട്ടി വള്ളത്തിൽ വലിച്ച് തിമിംഗലത്തെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കൊല്ലം അഴീക്കലിൽ നിന്ന് ബോട്ട് എത്തിച്ച് തിമിംഗലത്തെ തോട്ടപ്പളളി തുറമുഖത്തെത്തിക്കാനാണ് നീക്കം. ഫോറസ്റ്റ്, റവന്യം, ഫിഷറീസ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam