
പാലക്കാട്: നിലവില്‍ താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷനിലാണ് ഗോപിനാഥിന്‍റെ പ്രതികരണം. ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി പറഞ്ഞു. ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമെന്ന് നേതാക്കൾ വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ടെങ്കിലും ഗോപിനാഥെന്ന നേതാവിന് തുണ ഇന്നും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയാണ്. ജില്ലയിലെ മറ്റെല്ലാം പഞ്ചായത്തുകളും കോണ്‍ഗ്രസിനെ പലപ്പോഴും കൈവിട്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി പെരിങ്ങോട്ടുകുറിശ്ശിക്ക് ഇളക്കം തട്ടിയിട്ടില്ല. അതേസമയം എ ഐ ഗ്രൂപ്പുകളുടെ എതിർപ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം.
ഗോപിനാഥിനെ കൈവിടില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ കെ മുരളീധരനും ഗോപിനാഥിന് അർഹതപ്പെട്ട സ്ഥാനം നൽകി തിരിച്ച് കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ഗോപിനാഥിനെ തിരികെ എത്തിക്കാൻ ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാലക്കാട് ജില്ലയിലെ നേതാക്കൾ ഗോപിനാഥിനെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാട് മറികടക്കാനാണ് സുധാകരന്‍റെ ശ്രമം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam