രവി പിള്ളയുടെ നൂറ് കോടിയുടെ എച്ച് 145 എയര്‍ ബസില്‍ പറന്നിറങ്ങി ലാലേട്ടന്‍, ഗുരുവായൂരിലെ പൂജയും വ്യത്യസ്തം

Published : Mar 25, 2022, 11:59 AM ISTUpdated : Mar 25, 2022, 12:31 PM IST
രവി പിള്ളയുടെ നൂറ് കോടിയുടെ എച്ച് 145 എയര്‍ ബസില്‍ പറന്നിറങ്ങി ലാലേട്ടന്‍, ഗുരുവായൂരിലെ പൂജയും വ്യത്യസ്തം

Synopsis

എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. 

വാഹനം വാങ്ങിയാല്‍ ഉടമസ്ഥരുടെ വിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ വാഹനങ്ങള്‍ എത്തിച്ച് പൂജ നടത്താറുമുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഗുരുവായൂരില്‍ നടന്ന വാഹന പൂജ എല്ലാ തരത്തിലും വേറിട്ടതായിരുന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിലായിരുന്നു വാഹന പൂജ നടന്നത്. 100 കോടി രൂപ ചെലവില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (B Ravi Pillai) സ്വന്തമാക്കിയ എച്ച് 145  എയര്‍ ബസ് (Airbus H 145 helicopter) എന്ന ഹെലികോപ്റ്ററിന്‍റെ പൂജയാണ് വ്യത്യസ്തമായത്.

കോളേജിലെ ഹെലിപാഡിലിറക്കിയ എച്ച് 145 എയര്‍ ബസിന് പൂജ നിര്‍വ്വഹിച്ച് കളഭം തൊടീച്ചാണ് വാഹന പൂജ നടന്നത്. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പൂജ നടത്തിയത്. ഗുരുവായൂരപ്പന്‍റെ ഭക്തനായ രവി പിള്ളയും കുടുംബവും ഇന്നലെ ഉച്ചതിരിഞ്ഞാണ് ബെൻസ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള പുതിയ ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടിൽ ഇറങ്ങിയത്.  കൊല്ലത്ത്  ഉപാസന ആശുപത്രിയുടെ 50ാം വാർഷികാഘോഷത്തിനെത്തിയ സൂപ്പർസ്റ്റാർ മോഹൻലാല്‍ (Mohanlal) എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. അഷ്ടമുടികായൽ തീരത്തെ ഹെലിപ്പാടിലാണ് എച്ച് 145 എയര്‍ ബസ് പറന്നിറങ്ങിയത്. ആർ പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലെ കൊല്ലം ഉപാസന ആശുപത്രിയുടെ 50താം വാർഷികാഘോഷം ഉത്ഘാടന ചടങ്ങ്  കേക്ക് മുറിച്ച് തുടക്കം കുറിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്‍റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക.

അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകള്‍ അടക്കമുള്ളവയാണ് ഇവ. അപകടം സംഭവിച്ചാല്‍ ഹെലികോപ്ടറില്‍ നിന്ന് ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററിലുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ