വിഴിഞ്ഞം പദ്ധതി: സർക്കാരിനെതിരെ കോടതീയലക്ഷ്യവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

Published : Sep 14, 2022, 08:42 PM IST
വിഴിഞ്ഞം പദ്ധതി: സർക്കാരിനെതിരെ കോടതീയലക്ഷ്യവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

Synopsis

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ നേരത്തെ  ബ‌ഞ്ച് ഉത്തരവിട്ടിരുന്നു

കൊച്ചി: സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാകാത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. പോലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹർജിയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ നേരത്തെ  ബ‌ഞ്ച്  ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഹർജി ജസ്റ്റിസ് അനുശിവരാമൻ നാളെ പരിഗണിക്കും.  

അതേസമയം വൻകിട പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്തുന്നതിന് സർക്കാർ സ്ഥിരം സമിതികൾ രൂപീകരിക്കണമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കെആർഎൽസിസി യുടെ നേതൃത്വത്തിലുള്ള ജനബോധനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മൂലമ്പള്ളിയിൽ നിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച വിഴി‍‍‍ഞ്ഞത്താണ് സമാപിക്കുക. തീരവാസികളുടെ ദു:ഖത്തിൽ നിന്നുള്ള പ്രതിഷേധം അതിശക്തമായിരിക്കുമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'