
മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകരുടെ വീടുകളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രവർത്തരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച നാല് പേരുടെ വീടുകളിൽ എൻഐഎ പരിശോധന നടന്നു. പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam