ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; 25 പേർക്ക് പങ്കെടുക്കാം, ഹാളിൽ സ്ഥലം തികയില്ലെന്ന് കാർഷിക സർവകലാശാല

Published : Jun 24, 2025, 04:39 PM ISTUpdated : Jun 24, 2025, 04:41 PM IST
Rajendra Arlekar

Synopsis

തൃശൂരിൽ 26 ന് നടക്കുന്ന ബിരുദാനന്തര ചടങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന് സർവകലാശാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തൃശൂർ: ഗവണർ പങ്കെടുക്കുന്ന കാർഷിക സർവകലാശാലയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. തൃശൂരിൽ 26 ന് നടക്കുന്ന ബിരുദാനന്തര ചടങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന് സർവകലാശാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗവർണർ ഡോക്ടർ രാജേന്ദ്ര ആർലേക്കർ, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. 26 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുഴക്കൽ ഹയാത്തിലാണ് പരിപാടി.

അതേ സമയം മാധ്യമങ്ങളെ വിലക്കിയിട്ടില്ല എന്നും 25 പേർക്ക് മാത്രമായി നിയന്ത്രണം വയ്ക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും സർവകലാശാല. സ്ഥല പരിമിതി മൂലമാണ് ഈ നിയന്ത്രണം. പത്ര ദൃശ്യമാധ്യമങ്ങൾ അടക്കം 25 പേർക്ക് മാത്രമാണ് പ്രവേശനമെന്നും 1100 അധികം വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നുണ്ടെന്നും സർവകലാശാല. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അടക്കം വരുമ്പോൾ ഹാളിൽ കൊള്ളാതെ ആകും. 2000 സീറ്റുള്ള ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് 25 മാധ്യമങ്ങൾക്കായി പ്രവേശനം നിജപ്പെടുത്തിയതെന്നും സർവ്വകലാശാല പി ആർ ഓ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ