എഐ ക്യാമറയില്‍ ഒരുമാസം 20 ലക്ഷത്തോളം നിയമലംഘനങ്ങള്‍, പിരിഞ്ഞ് കിട്ടേണ്ടത് 8 കോടി, കിട്ടിയത് 8 ലക്ഷം!

Published : Jul 04, 2023, 05:02 PM ISTUpdated : Jul 04, 2023, 05:53 PM IST
എഐ ക്യാമറയില്‍ ഒരുമാസം 20 ലക്ഷത്തോളം നിയമലംഘനങ്ങള്‍, പിരിഞ്ഞ് കിട്ടേണ്ടത് 8 കോടി, കിട്ടിയത് 8 ലക്ഷം!

Synopsis

കെൽട്രോൺ പ്രോസസ് ചെയ്തത്  7,41,766 എണ്ണം മാത്രം.3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ  ക്ലിയർ ചെയ്യും.കുടുങ്ങിയത് 206 വിഐപി വാഹനങ്ങളും

തിരുവനന്തപുരം:സംസ്ഥാനത്ത്  എഐ ക്യാമറകളുടെ പ്രവര്‍ത്തനം  ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത്  7,41,766 എണ്ണം മാത്രം.20,ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം മാത്രമാണ് പ്രൊസസ് ചെയ്തതെന്നുംഇങ്ങനെ പോയാൽ ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്ന് മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ  ക്ലിയർ ചെയ്യും.അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളും നിയമലംഘന പരിധിയിൽ പെടും. എഐ ക്യാമറ വന്നതോടെ  അപകട നിരക്ക് പകുതിയായി കുറഞ്ഞു.കഴിഞ്ഞ ജൂണിൽ മരണം 344 ആയിരുന്നു , ഇത്തവണ 140 ആയി കുറഞ്ഞു.

കഴിഞ ജൂണിൽ 4122 പേര്‍ക്ക് പരിക്ക് പറ്റി.ഈ വർഷം 1468 ആയി കുറഞ്ഞു.നിയമലംഘനങ്ങളില്‍ നിന്ന്  7,94,65,500 രൂപയാണ് പിരിഞ്ഞ് കിട്ടേണ്ടത് .  എന്നാല്‍ ഇതുവരെ കിട്ടിയത് 8,17,800 രൂപ മാത്രമാണ്. 206 വിഐപി വാഹനങ്ങളും നിയമം ലംഘിച്ച് ക്യാമറയിൽ കുരുങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം