
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിന്‍റെ കാരണത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം എയര്‍ ഇന്ത്യ ചെയര്‍മാൻ സന്ദർശിച്ചു പരിശോധനകൾ നടത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കണ്ടു.
കരിപ്പൂർ വിമാനാപകടം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. രണ്ട് ടീമുകൾ കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രിയും നേരിട്ട് കരിപ്പൂരിലെത്തുന്നുണ്ട്. അപകടത്തിന് ശേഷം വിമാനത്തിന് തീപിടിക്കാതിരുന്നത് വലിയ ആശ്വാസകരമാണെന്നും കേന്ദ്രവ്യോമയാന മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam