
തിരുവനന്തപുരം: എന്നും കേരളത്തിലെ പാവപ്പെട്ടവർക്കും കുടിയാൻമാർക്കും പാട്ടക്കാർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് എ കെ ആൻ്റണി. പാവപ്പെട്ടവർക്ക് ഒരിക്കലും ഗൗരിയമ്മയെ മറക്കാൻ കഴിയില്ലെന്നും എപ്പോഴും അധ്വാനിക്കുന്നവരോട് കൂറുള്ള നേതാവായിരുന്നു അവരെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിച്ചു.
താൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേരള രാഷ്ട്രീയത്തിലെ എറ്റവും ശ്രദ്ധേയയായ നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്നും, ഗൗരിയമ്മയെ പോലെ കേരളത്തിൻ്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശക്തയായി പ്രവർത്തിച്ച വനിതാ നേതാക്കൻമാർ കുറവാണെന്നും ആൻ്റണി പറയുന്നു.
കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വിപ്ലവകരമായ സമഗ്രമായ കാർഷിക പരിഷ്കരണ നിയമം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അസംബ്ലിയിൽ അവതരിപ്പിച്ചതും പാസാക്കിയതും ഗൗരിയമ്മയായിരുന്നു. നിർഭാഗ്യവശാൽ രാഷ്ട്രപതി അത് അംഗീകരിക്കാതെ പോയി. പിന്നീട് അച്യുതമേനോൻ മന്ത്രിസഭ ഇതിൽ ഭേദഗതികൾ വരുത്തിയാണ് പാസാക്കിയതെന്ന് ആൻ്റണി ഓർമ്മിപ്പിച്ചു.
പല മുന്നണികളിൽ ഗൗരിയമ്മ പ്രവർത്തച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി കൂറ് പാവപ്പെട്ടവരോട് മാത്രമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിക്കുന്നു. പാവപ്പെട്ടവരുടെ പ്രശ്നം വരുമ്പോൾ ഗൗരിയമ്മ മുഖം നോക്കാതെയും പാർട്ടി നോക്കാതെയും നടപടിയെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്റെ മന്ത്രിസഭയിൽ ഗൗരിയമ്മ മന്ത്രിയായി പ്രവർത്തിച്ചത് ബഹുമതിയായാണ് കാണുന്നതെന്നും ആൻ്റണി പറഞ്ഞു,
മന്ത്രിയായി പ്രവർത്തിച്ച കാലഘട്ടങ്ങളിൽ കേരളത്തിനായി ഇത്രയധികം കാര്യങ്ങൾ ചെയ്ത മറ്റൊരു നേതാവുണ്ടായിരുന്നോ എന്ന് സംശയമാണെന്ന് പറഞ്ഞ എ കെ ആൻ്റണി ഗൗരിയമ്മയുടെ വേർപാട് അക്ഷരാർത്ഥിൽ നികത്താനാവാത്ത വിടവാണെന്ന് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam