മന്ത്രിക്കും രക്ഷയില്ല! തന്റെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിനെ സൂക്ഷിക്കണമെന്ന് എ കെ ശശീന്ദ്രൻ

Published : Jun 15, 2022, 09:30 PM ISTUpdated : Jun 15, 2022, 09:32 PM IST
മന്ത്രിക്കും രക്ഷയില്ല! തന്റെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിനെ സൂക്ഷിക്കണമെന്ന് എ കെ ശശീന്ദ്രൻ

Synopsis

ഈ അക്കൗണ്ടില്‍നിന്ന് സന്ദേശങ്ങളോ വിളിയോ ലഭിച്ചാല്‍ വിവരം ഉടനെ ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്. ഈ അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനെപറ്റി അന്വേഷിക്കുവാന്‍ നിർദേശം നൽകി കഴിഞ്ഞിട്ടുണ്ട്. ഈ അക്കൗണ്ടില്‍നിന്ന് സന്ദേശങ്ങളോ വിളിയോ ലഭിച്ചാല്‍ വിവരം ഉടനെ ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തമെന്നും മന്ത്രി അറിയിച്ചു.

എസ്ബിഐ അക്കൗണ്ട് ബ്ലോക്കെന്ന എസ്എംഎസ് വ്യാജം, ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; പിഐബി അറിയിപ്പ്

ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന എസ് എം എസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നൽകുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നൽകിയാൽ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്.

സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാൻ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരിൽ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ