എസ്എഫ്ഐയുടെ ക്രൂരതക്ക് ഇരയായവര്‍ക്ക് വേണ്ടിയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം,നിലപാട് വ്യക്തമാക്കി ഡോ.ടിഎന്‍സരസു

Published : Mar 25, 2024, 10:11 AM ISTUpdated : Mar 25, 2024, 10:22 AM IST
എസ്എഫ്ഐയുടെ ക്രൂരതക്ക് ഇരയായവര്‍ക്ക് വേണ്ടിയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം,നിലപാട് വ്യക്തമാക്കി ഡോ.ടിഎന്‍സരസു

Synopsis

 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ  കുഴിമാടം തീർത്തിരുന്നു

ആലത്തൂര്‍: എസ്എഫ്ഐയുടെ ക്രൂരതകൾക്ക്  ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്‍റെ  മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്‍റെ  കഴിവും അറിവും   മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറഞ്ഞു. 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ  കുഴിമാടം തീർത്തിരുന്നു

വിക്ടോറിയ കോളേജിലെ സംഭവത്തിന് മുമ്പ് താൻ ഇടത് അനുഭാവി ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധികാലത്ത് കൂടെ നിന്നത് ബിജെപിയാണ്. രാജ്യം ഭരിക്കുക നരേന്ദ്രമോദിയാണ്. താൻ ജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി നന്നായി പ്രവർത്തിക്കുമെന്നും ഡോ.ടി എൻ സരസു പറഞ്ഞു

 

 

വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

മത്സരചിത്രം പൂര്‍ണം; ആറിടങ്ങളില്‍ ത്രികോണപ്പോര്, സംസ്ഥാനത്ത് പ്രചാരണ ചൂടേറി

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്