ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, പക്ഷെ യുഡിഎഫ് സുനാമിയിലും ആലത്തൂർ വീഴാതെ കാത്ത് എല്‍ഡിഫ്

Published : May 04, 2026, 01:40 PM IST
TM Sasi-Alathur

Synopsis

1957-ൽ രൂപീകൃതമായതു മുതൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായാണ് ആലത്തൂർ അറിയപ്പെടുന്നത്.

ആലത്തൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തംരഗത്തിനിടയിലും ആലത്തൂർ നിയോജക മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎമ്മിലെ ടി എം ശശിയാണ് 8553 വോട്ടുകളുടെ ഭൂിപക്ഷത്തില്‍ യുഡിഎഫിന്‍റെ കെ എല്‍ ഫെബിനെ പരാജയപ്പെടുത്തിയത്. ടിഎം ശശിക്ക് 61564 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി ഫെബിന് 53,011 വോട്ടുകളും ലഭിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ വി പ്രസന്നകുമാര്‍ 17,347 വോട്ടുകൾ നേടി. 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഡി പ്രസേന്നൻ (സിപിഎം) 34,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്.

1957-ൽ രൂപീകൃതമായതു മുതൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായാണ് ആലത്തൂർ അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം.

2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഡി പ്രസേന്നൻ (സിപിഎം) 74,653 വോട്ടുകൾ നേടിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ പാളയം പ്രദീപ് 40,535 വോട്ടുകളാണ് പിടിച്ചത്. ബിജെപിയുടെ പ്രശാന്ത് ശിവൻ 18,349 വോട്ടുകൾ നേടി. 34,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രസേന്നൻ വിജയിച്ചിരുന്നത്. 1957-ൽ സ്ഥാപിതമായ ഈ മണ്ഡലത്തിൽ രാഷ്ട്രീയ ചായ്‌വുകൾ മാറിമാറി വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായാണ് ആലത്തൂർ അറിയപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

V Kunhikrishnan Payyanur: ഇത് ചരിത്രം... പയ്യന്നൂരിൽ സംഭവിച്ചതെന്ത്? ജനങ്ങളൊന്നാകെ ടിഐക്ക് എതിരോ?
കാസർകോട് കൈവിടാതെ ലീഗ്; ലീഡ് ഉയർത്തി കല്ലട്ര മാഹിൻ ഹാജിയുടെ വിജയം