രാഹുൽ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തലയും കൈവിട്ടു, വെയിറ്റ് ആന്‍ഡ് സീ എന്ന് കെപിസിസി അധ്യക്ഷൻ; എല്ലാം അതിന്‍റെ മുറയ്ക്ക് നടക്കുമെന്ന് തിരുവഞ്ചൂര്‍

Published : Aug 21, 2025, 11:44 AM IST
Rahul Mamkootathil

Synopsis

രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം. തിരുവഞ്ചൂരും വിഷയത്തിൽ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കണമെന്ന നിലപാട് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നീട് പറയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ തീരുമാനം നേതൃത്വം പറയുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. രാഹുലിനെതിരായ ആരോപണം സംബന്ധിച്ചുള്ള വിഷയം ഔദ്യോഗികമായി അച്ചടക്കസമിതിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. 

അതിനാൽ തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ല. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം പൊതു നിഗമനത്തിൽ എത്തിയിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ കൃത്യമായി അഭിപ്രായമില്ലാത്തവരാരും പാർട്ടിയിൽ ഉണ്ടാവില്ല. പ്രതിപക്ഷനേതാവ് അടക്കം ഇക്കാര്യത്തിൽ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ഇത് സംബന്ധിച്ച് ഫോണിൽ സംസാരിച്ചിരുന്നു. സമൂഹത്തിൽ മാതൃകയായി നിൽക്കേണ്ടവരാണ് കോൺഗ്രസിന്‍റെ പ്രവർത്തകരും നേതാക്കളും. ഇത്തരം പ്രവണതകളിലേക്ക് പോകാനുള്ള ടെൻഡൻസി ഉണ്ടാവരുത്. എല്ലാം അതിന്‍റെ മുറയ്ക്ക് നടക്കും. പൊതുയിടങ്ങളിൽ നിൽക്കുന്ന കോണ്‍ഗ്രസുകാര്‍ നല്ലനിലയിൽ നിൽക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ