'ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. പൂതവേലിനെതിരെയും നടപടി വേണം', നാളെ വിശ്വാസ പ്രഖ്യാപന റാലിയെന്ന് വിമതവിഭാഗം

Published : Jan 14, 2023, 07:25 PM ISTUpdated : Jan 14, 2023, 07:28 PM IST
'ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. പൂതവേലിനെതിരെയും നടപടി വേണം', നാളെ വിശ്വാസ പ്രഖ്യാപന റാലിയെന്ന് വിമതവിഭാഗം

Synopsis

സെന്‍റ് മേരീസ് ബസലിക്കയില്‍ നടന്ന സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരം ആണെന്നും സംഘർഷത്തിന് ഉത്തരവാദികൾ സിനഡിൽ തന്നെ ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ വ്യക്തമാക്കി. 

കൊച്ചി: സിറോ മലബാർ സഭ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇടപെട്ട് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ  വിമത വിഭാഗം. സെന്‍റ് മേരീസ് ബസലിക്കയിലെ നടന്ന സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരം ആണെന്നും സംഘർഷത്തിന് ഉത്തരവാദികൾ സിനഡിൽ തന്നെ ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നും വിമതവിഭാഗം വ്യക്തമാക്കി. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. ആന്‍റണി പൂതവേലിനെതിരെയും നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിൽ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും സംഘടിപ്പിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു