അങ്കമാലി ആർക്കൊപ്പം? ഹാട്രിക് ലക്ഷ്യമിട്ട് റോജി, അങ്കത്തിനിറങ്ങി സാജു പോൾ, എംഎൽഎയുടെ നേട്ടങ്ങൾ ചോദ്യം ചെയ്ത് ട്വൻ്റി20

Published : Apr 03, 2026, 11:34 AM IST
Angamaly Assembly Election 2026 Candidates

Synopsis

അങ്കമാലി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും ജനതാദൾ സെക്യുലറും തമ്മിലാണ് പ്രധാന മത്സരം. സിറ്റിംഗ് എംഎൽഎ റോജി എം ജോണിനെതിരെ എൽഡിഎഫിന്റെ സാജു പോളും എൻഡിഎയുടെ പ്രേമി കുര്യാക്കോസും മത്സരിക്കുന്നതോടെ ഇത്തവണ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസും ജനതാദൾ സെക്യുലറുമാണ് അങ്കമാലിയിലെ പ്രധാന എതിരാളികൾ. 1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലതു പക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയുമാണ് അങ്കമാലി പിന്തുണച്ചത്. ഈ മണ്ഡലം ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വാർഡുകളിലുടനീളം ഇടകലർന്ന് താമസിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ ഒരു സമുദായത്തിനും ഇവിടെ ഏകപക്ഷീയമായ ആധിപത്യമില്ല. സ്ഥാനാർത്ഥിയുടെ വിശ്വാസ്യത, പ്രാദേശിക ബന്ധങ്ങൾ, സംഘടനാ കരുത്ത് എന്നിവയാണ് സാധാരണയായി വിജയിയെ തീരുമാനിക്കുന്നത്. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യാം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്.

2016ലും 2021ലും മണ്ഡലത്തിൽ നിന്ന് വിജയിച്ച റോജി എം ജോൺ തന്നെയാണ് ഇപ്രാവശ്യവും കോൺ​ഗ്രസിൻ്റെ സ്ഥാനാർഥി. 2016 ല്‍ ജെഡിഎസിലെ ബെന്നി മൂഞ്ഞേലിയെ 9816 വോട്ടിനും 2021ല്‍ ജോസ് തെറ്റയിലിനെയും 15929 വോട്ടിനും പരാജയപ്പെടുത്തിയാണ് റോജി നിയമസഭയിലെത്തിയത്. സാജു പോളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പെരുമ്പാവൂരിനെ മൂന്ന് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചതിന് ശേഷമാണ് സാജു പോള്‍ അങ്കമാലിയിലെത്തുന്നത്. ട്വന്‍റി20 യുടെ പ്രോമി കുര്യാക്കോസാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്.

2011ൽ ജോസ് തെറ്റയിൽ 7,170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കേരള കോൺ​ഗ്രസ് ജേക്കബ് സ്ഥാനാർഥി ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയത്. 2016ൽ കോൺ​ഗ്രസിലെ റോജി എം ജോണാണ് മണ്ഡലത്തിൽ വിജയിച്ച് നിയമസഭയിൽ എത്തിയത്. 9,186 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിൻ്റെ ബെന്നി മൂഞ്ചലിയെ പരാജയപ്പെടുത്തിയത്. 2021ൽ റോജി എം ജോൺ ഭൂരിപക്ഷം ഉയർത്തി. 15,929 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിൻ്റെ ജോസ് തെറ്റയിലിനെ പരാജയപ്പെടുത്തിയത്.

തുടർച്ചയായി പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിട്ടും റോജി എം ജോണിന് എംഎൽഎ എന്ന നിലയിൽ അവകാശപ്പെടാവുന്ന നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രേമി കുര്യാക്കോസ് എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോളേജിൽ പഠിക്കുന്ന സമയത്ത് കെഎസ്‌യു പ്രവർത്തകൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രേമി കുര്യാക്കോസ് ട്വിൻ്റി20യിൽ അം​ഗത്വം എടുത്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര്‍ ബിന്ദുവും തോമസ് ഉണ്ണിയാടനും വീണ്ടും നേര്‍ക്കുനേര്‍; കടുത്ത പോരാട്ടത്തിന് ഇരിങ്ങാലക്കുട
'നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും'; പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ സാദിഖലി തങ്ങൾ