കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി

Published : May 19, 2024, 09:45 AM ISTUpdated : May 19, 2024, 03:57 PM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും  ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി

Synopsis

സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. ബൈക്കപടത്തില്‍ കൈയുടെ എല്ല് പൊട്ടിയ യുവാവിന്‍റZ കൈയില്‍ ഇട്ട കമ്പി മാറിപോയെന്ന കുടുംബത്തിന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തു. എന്നാല്‍ ശസ്ത്രക്രിയ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം. കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനെത്തിയ നാലുലയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയതിന്റെ മൂന്നാം ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. 

മേയ് 11 ന് കണ്ണഞ്ചേരിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അജിത്തിന് ഗുരുതര പരിക്കേറ്റത്. ആദ്യം ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എല്ല് പൊട്ടിയ കയ്യിൽ കമ്പി ഇടാനുള്ള ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെ പൂർത്തിയാവുകയും ചെയ്തു. പിന്നീട് വൈകിട്ട് എക്സറേ എടുത്തപ്പോഴാണ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്ക് ശസ്ത്രക്രയയിലെ പിഴവ് മനസിലായതെന്ന് കുടുംബം പറയുന്നു.

വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞതോടെ കുടുംബം പ്രതിഷേധിച്ചു. തുടര്‍ന്ന് ഉടന്‍ ശസ്തക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍ മടങ്ങുകയായിരുന്നു. ഇതോടെ ഇക്കാര്യങ്ങള്‍ കാണിച്ച് ഇവർ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയുമെടുത്തു.

 


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദുർബലരായ മനുഷ്യർ, ഞങ്ങളുടെ നേരെ കൈകൂപ്പി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുണ്ടായിരുന്നു'; കർണാടകയിലെ ബുൾഡോസർ നടപടിയിൽ പ്രതികരിച്ച് എ എ റഹീം
'പ്രായമുള്ളയാളല്ലേ, പരാതി പിൻവലിച്ചൂടെ'; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത