രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക്കണം; കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

Published : Feb 09, 2026, 01:10 PM IST
anto antony mp

Synopsis

തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്ന് ആൻ്റോ ആൻ്റണി എംപി

പത്തനംതിട്ട: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആൻറണി എംപി പറഞ്ഞു. ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

കെപി ഉദയഭാനുവോ എൻഎം രാജുവോ താൻ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആൻ്റോ ആൻ്റണി എംപി ആവശ്യപ്പെട്ടു. ഒരുപാട് സത്യങ്ങൾ പുറത്തു വരാനുണ്ടെന്ന് മന്ത്രി വീണാ ജോർജിനും ആൻ്റോ ആൻ്റണി മുന്നറിയിപ്പ് നൽകി. വീണ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.12 വർഷം മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താൻ അല്ല. കർണാടകയിൽ നിന്നുള്ള നേതാക്കളാണ്. എസ്ഐടി അത് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും കുറ്റപത്രം വരുമ്പോൾ മനസ്സിലാകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ജാഗ്രത; 11-3 സൂര്യപ്രകാരം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം
മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ, നിയമസഭയിലേക്ക് മത്സരിക്കാനുമില്ല; 'ഈ പ്രായത്തിൽ കേരള എക്സ്പ്രസ് യാത്ര പ്രയാസം'