
കൊച്ചി: അരിക്കൊമ്പനെ കൊണ്ട് വരുന്നതിനെതിരെ പറമ്പിക്കുളത്തു പ്രതിഷേധം നടക്കുമ്പോൾ കാട്ടാനയെ കൊണ്ട് വരണം എന്നാവശ്യപ്പെട്ടു സമരത്തിലാണ് എറണാകുളം കോടനാട്ടെ കപ്രിക്കാട്ടുകാർ. അരിക്കൊമ്പനെ കുങ്കി ആക്കിയാൽ പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കാം എന്നാണ് ഇവരുടെ വാദം. ലക്ഷങ്ങൾ ചിലവിട്ടാണ് അരിക്കൊമ്പനെ മെരുക്കാൻ വനം വകുപ്പ് ഇവിടെ കൂട് ഒരുക്കിയത്. എന്നാൽ ഹൈക്കോടതിവിധി പ്രതികൂലമാവുകയായിരുന്നു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തമാണ്. രാവിലെ 10മുതൽ ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടക്കുകയാണ്. നെന്മാറ എംഎൽഎ കെ. ബാബുവാണ് ഉദ്ഘാടനം ചെയ്യുക. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് ചൂണ്ടിക്കാട്ടി കെ ബാബു മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഇന്നലെ കത്ത് അയച്ചിരുന്നു.
അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് നെന്മാറ എംഎൽഎ; നാളെ പറമ്പിക്കുളത്ത് പ്രതിഷേധം
നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് പറമ്പിക്കുളം. 3000ൽ അധികം ജനസംഖ്യയുള്ള സ്ഥലം. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്തുനിന്ന് താഴേക്ക് ഇറങ്ങി വന്ന് മുതലമട കൊല്ലംകോട് ഭാഗത്ത് വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സ്ഥലത്തേക്ക് അനി അരിക്കൊമ്പൻ കൂടി എത്തുമ്പോൾ ഇവിടത്തെ അവസ്ഥ എന്താകുമെന്നാണ് നോക്കുന്നത്.