നെയ്ത്തുകാർക്കും കൂലി നൽകിയില്ല! സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് സർക്കാർ നൽകാനുളളത് 10 മാസത്തെ വേതനം

Published : Mar 24, 2024, 08:04 AM ISTUpdated : Mar 24, 2024, 11:36 AM IST
നെയ്ത്തുകാർക്കും കൂലി നൽകിയില്ല! സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് സർക്കാർ നൽകാനുളളത് 10 മാസത്തെ വേതനം

Synopsis

വേതനത്തിനു പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് സാധാരണക്കാരായ തൊഴിലാളികള്‍.

കോട്ടയം : സ്കൂള്‍ യൂണിഫോമിനായി തുണി നെയ്തു നല്‍കിയ നെയ്ത്തുകാരെ കൂലി കൊടുക്കാതെ പറ്റിച്ച് സര്‍ക്കാര്‍. കൈത്തറി വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്ക് പത്തു മാസത്തെ വേതന കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുളളത്. വേതനത്തിനു പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് സാധാരണക്കാരായ തൊഴിലാളികള്‍.

കോട്ടയം കിടങ്ങൂര്‍ ഹാന്‍വീവ് സെന്‍ററിനു കീഴിലെ നെയ്ത്തു തൊഴിലാളിയായ കേശവന്‍ നായര്‍. വയസ് 74 കഴിഞ്ഞു. ഈ പ്രായത്തിലും ഇങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്താണ് കേശവന്‍നായരുടെയും ഭാര്യയുടെയും ഉപജീവനം. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തയ്ക്കാനായി തുണി നെയ്തു നല്‍കിയ നെയ്ത്തുകാരുടെ കൂട്ടത്തില്‍ കേശവന്‍നായരും ഉണ്ടായിരുന്നു. പക്ഷേ തുണി വാങ്ങിക്കൊണ്ടു പോയി വീമ്പു പറയാന്‍ കാട്ടിയ വെമ്പലൊന്നും കേശവന്‍ നായരെ പോലുളള പാവം തൊഴിലാളികള്‍ക്ക് പണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇല്ല. 2023 ജൂണ്‍ മാസത്തിനു ശേഷം ഇവര്‍ക്കാര്‍ക്കും എടുത്ത പണിയുടെ കൂലി കിട്ടിയിട്ടില്ല.

'കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും', സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ഇ.ശ്രീധരൻ

സംസ്ഥാനമെമ്പാടുമായി ഏതാണ്ട് ആറായിരത്തോളം തൊഴിലാളികള്‍ ഇവരെ പോലും എടുത്ത പണിക്ക് കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നൊക്കെ കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടും മാസം ഏഴു കഴിഞ്ഞു. തൊഴിലാളികളില്‍ ഏറിയ പങ്കും വയോധികരാണ്. പണിയെടുത്ത് കിട്ടുന്ന കാശിനപ്പുറം നിത്യചെലവിന് വേറെ വരുമാന മാര്‍ഗമൊന്നും ഇല്ലാത്തവര്‍. മന്ത്രി മുതല്‍ താഴോട്ട് പല തട്ടുകളില്‍ പരാതി പറഞ്ഞ് മടുത്തിരിക്കുന്നു ഇവര്‍. ഇതിനിടയില്‍ കഴിയുന്ന പോലെ പ്രതിഷേധങ്ങളും നടത്തി നോക്കി. പ്രയോജനമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്‍റെ പേരിലെങ്കിലും കിട്ടാനുളള കാശ് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന പ്രതീക്ഷയില്‍ ഈ പാവം മനുഷ്യരുടെ കാത്തിരിപ്പ് തുടരുകയാണ്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല