ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല

Published : Sep 16, 2025, 11:01 AM ISTUpdated : Sep 16, 2025, 12:33 PM IST
paliakkara toll plaza highcourt

Synopsis

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവ് തുടരാനാകില്ലെന്ന് ഹൈക്കോടതി. ഗതാഗത കമ്മിറ്റി നൽകിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി ഉത്തരവ് പുനപരിശോധിക്കാൻ കോടതി തയ്യാറായില്ല

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതി നല്‍കാതെ ഹൈക്കോടി. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന്ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ തൃശ്ശൂര്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്നും വ്യക്തയില്ലെന്നുമായിരുനനു ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കോടതി പറഞ്ഞത്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നത്തെ ഇത്ര നിസാരമായാണോ കാണാന്നുതെന്നും ഹൈക്കോടതി ചോദിച്ചു. 

ദേശീയ പാതയിലെ പതിനെട്ട് ഇടങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നും ഇതില്‍ പതിമൂന്നെണ്ണവും ഏറെക്കുറെ പരിഹരിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. ബാക്കി അഞ്ചിടങ്ങളില്‍ പ്രശ്നം അതേപടി തുടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പരിഹരിച്ചതെങ്ങനെയെന്നോ എന്തൊക്കെ ചെയ്തുവെന്നോ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടെതന്നും കോടതി വിമര്‍ശിച്ചു. ജനങ്ങളെ ഇനിയും പരീക്ഷിക്കരുത്. ദേശീയ പാത അതോറിറ്റിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന് കോടതി ഉദ്ദേശിക്കുന്നില്ല. ആത്യന്തികമായി ജനങ്ങളുടെ പ്രശ്നത്തിനാണ് പരിഗണനയെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'