വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം

Web Desk   | Asianet News
Published : Aug 04, 2021, 01:52 PM ISTUpdated : Aug 04, 2021, 03:01 PM IST
വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം

Synopsis

ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സ‍ർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി, ഇത് രണ്ടും എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോ​ഗേഷ് ​ഗുപ്തയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോ​ഗേഷ് ​ഗുപ്തയെ ചുമതലപ്പെടുത്തി. ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സ‍ർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി, ഇത് രണ്ടും എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും. അബദ്ധത്തിലാണ് വില കൂട്ടിയ നിർദേശം പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാ​ഗം നൽകിയ പ്രാഥമിക റിപ്പോ‍ർട്ട്.

തിങ്കളാഴ്ചയാണ് പുതിയ വില വിവരപ്പട്ടിക വിൽപന കേന്ദ്രങ്ങളിലെത്തിയത്. ഉച്ചയോടെ പുതിയ വിലയ്ക്ക് വിൽപന തുടങ്ങി. ഉയർന്ന വിലയിലുള്ള മദ്യ വിൽപന സി എം ഡിയുടേയും എക്സൈസ് വകുപ്പിന്റേയും ശ്രദ്ധയിൽപെട്ടതോടെ ഉത്തരവ് പിൻവലിച്ചു. വില കൂട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുകയും ചെയ്തു.

പുതിയ വില വിവരപ്പട്ടിക അം​ഗീകരിച്ചിട്ടില്ലെന്നും വിൽപന കേന്ദ്രങ്ങളിലേക്ക് അയക്കാൻ നിർദേശിച്ചിട്ടില്ലെന്നും ആണ് ഡി എം ഡിയുടെ നിലപാട്. എന്നാൽ വില വിലരപ്പട്ടിക തയാറാക്കിയത് എന്തിനാണെന്ന് ഡി എം ഡി വിശദീകരിക്കേണ്ടിവരും. മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം പതിനാല് ശതമാനമായി ഉയർത്തിയിട്ടുണ്ട്. 

450 രൂപ മുതൽ മുകളിലേക്കാണ് വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില കൂട്ടിയത്. ഉത്തരവ് പിൻവലിക്കും വരെ ഉപഭോക്താക്കളിൽ നിന്ന് പുതുക്കിയ വില ഈടാക്കുകയും ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ