
കൊച്ചി: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ശബ്ദ മലിനീകരണവും ജനങ്ങളിൽ ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ നടപടി സ്വീകരിച്ചു. ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ രാത്രികാല മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും 2.20 ലക്ഷം രൂപയിലേറെ പിഴ ചുമത്തുകയും ചെയ്തു.
അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് ജൂലായ് 31ന് രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ അഞ്ച് മണി വരെ നീണ്ടു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീൻസ് വാക്ക്, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധിച്ച 80ഓളം വാഹനങ്ങളിൽ 35 എണ്ണത്തിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ കണ്ടെത്തി. കൂടാതെ 20 വാഹനങ്ങളിൽ മറ്റ് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.
നിയമലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ ഇ-ചെലാൻ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam