'ബ്രേക്ക് ദി ചെയ്ൻ ഡയറി'; കൊവിഡ് രോ​ഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർ​ഗം

Web Desk   | Asianet News
Published : Jun 25, 2020, 06:50 PM ISTUpdated : Jun 25, 2020, 08:28 PM IST
'ബ്രേക്ക് ദി ചെയ്ൻ ഡയറി'; കൊവിഡ് രോ​ഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർ​ഗം

Synopsis

ഇത് രോഗബാധിതൻ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്നും നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി 'ബ്രേക് ദി ചെയ്ൻ ഡയറി' സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കയറിയ വാഹനത്തിന്റെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഫോണിലോ ബുക്കിലോ രേഖപ്പെടുത്തി വയ്ക്കണം. ഇത് രോഗബാധിതൻ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ തുടർന്നാൽ പോലും ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഒരുപാട് കേസുകളുണ്ടാവുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി വച്ചുള്ള കണക്കാണിത്. ആ കണക്കിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം എല്ലാവരും പാലിക്കണം. പൂർണ്ണ പിന്തുണ ഈ കാര്യങ്ങൾക്ക് എല്ലാവരും നൽകണമെന്നും ഓരോ ആളും സഹകരിക്കാൻ പ്രത്യേകമായി തയ്യാറാകണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും