ബഫർസോൺ:ഇടുക്കിയിൽ ഫീൽ‍ഡ് സർവേ പൂർത്തിയായി, സുപ്രീം കോടതി വിധി വന്നശേഷം തുടർനടപടി

Published : Jan 17, 2023, 06:04 AM ISTUpdated : Jan 17, 2023, 07:34 AM IST
ബഫർസോൺ:ഇടുക്കിയിൽ ഫീൽ‍ഡ് സർവേ പൂർത്തിയായി, സുപ്രീം കോടതി വിധി വന്നശേഷം തുടർനടപടി

Synopsis

മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പ‌ഞ്ചായത്തുകളിൽ നിന്നും ലഭിച്ച 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി

ഇടുക്കി: ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽ‍ഡ് സർവ്വേ ഇടുക്കിയിൽ പൂർത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂർത്തിയാക്കിയത്

എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിലാണ് ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയാക്കിയത്. സർവേ പുരോഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പ‌ഞ്ചായത്തുകളിൽ നിന്നും ലഭിച്ച 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി. 

അറക്കുളം പഞ്ചായത്തിൽ ലഭിച്ച 338 അപേക്ഷകളിൽ ജിയോടാഗിംഗ് നടത്താനുണ്ട്. ഇത് വിദഗ്ധരായ ആളുകളെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കാൻ നിർദ്ദേശം നൽകി. മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാൽ അപേക്ഷകളിൽ ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന് വനംവകുപ്പ് യോഗത്തെ അറിയിച്ചു. സുപ്രീം കോടതി വിധി വന്നശേഷം വീണ്ടും യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമായി

ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന് ,വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ