ബഫർസോണ്‍; ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നിലപാട്, കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി

Published : Jun 08, 2022, 08:46 AM ISTUpdated : Jun 08, 2022, 09:28 AM IST
  ബഫർസോണ്‍;  ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നിലപാട്, കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി

Synopsis

കർഷക താൽപര്യം സംരക്ഷിക്കാൻ ഉള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്.  സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.  കർഷകരെയും സർക്കാരിനെയും തമ്മിൽ തെറ്റിക്കാൻ ഗൂഡ ശ്രമം ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക എന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. അതിൽ ഉറച്ചു നിൽക്കുന്നു. സുപ്രീംകോടതിയെ സമീപിക്കാൻ ഉള്ള വാതിലുകൾ തുറന്നു കിട്ടിയിട്ടുണ്ട്. കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. 

കർഷക താൽപര്യം സംരക്ഷിക്കാൻ ഉള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്.  സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.  കർഷകരെയും സർക്കാരിനെയും തമ്മിൽ തെറ്റിക്കാൻ ഗൂഡ ശ്രമം ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, സുപ്രീം കോടതി ഉത്തരവിൽ  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവപൂർവ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി നൽകുന്നതടക്കം ചർച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിച്ചു

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്നത്. എന്നാൽ ഈ ആശങ്കയിൽ അനുഭാവപൂർവ്വമായ സമീപനമാണെന്നാണ് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതിൽ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി കേന്ദ്രം നേരിട്ടു നൽകുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വർ അടക്കം നഗരങ്ങളുടെ തുടർവികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതെസമയം കേരളത്തിലെ ആശങ്ക സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.

Read Also: വനാതിര്‍ത്തിയിലെ ബഫർ സോൺ: സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍