തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ മന്ത്രിസഭ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിൽ തീരുമാനമെടുത്തില്ല. താല്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ തീരുമാനമൊന്നും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിട്ടില്ല. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുള്ള ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
എന്നാൽ, ചില വകുപ്പുകളിൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്. ടൂറിസം വകുപ്പിലടക്കം 54 പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam