
തിരുവനന്തപുരം: കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശിതരൂർ നൽകിയ മാനനഷ്ട ഹർജിയിലാണ് കോടതി കേസെടുത്തത്.
2018 ഓക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ തരൂരിനെ കൊലയാളിയെന്ന് വിളിച്ചുവെന്നാണ് തരൂരിന്‍റെ പരാതി. ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ ശശിതരൂർ മൊഴി നൽകുകയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വാർത്താ സമ്മേളനത്തിൻറെ വീഡിയോ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി വരുന്ന മെയ് രണ്ടിന് രവിശങ്കർ പ്രസാദിനോട് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam