കശുവണ്ടി വികസന കോർപറേഷൻ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് വീണ്ടും സർക്കാർ; നാളെ ഹൈക്കോടതിയെ അറിയിക്കും

Published : Oct 28, 2025, 08:47 PM ISTUpdated : Oct 28, 2025, 08:52 PM IST
R Chandrasekharan

Synopsis

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ, കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സംസ്ഥാന സർക്കാർ വീണ്ടും നിഷേധിച്ചു. മുമ്പ് രണ്ടു തവണ പ്രോസിക്യൂഷൻ അനുമതി നിരസിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സംസ്ഥാന സർക്കാർ വീണ്ടും നിഷേധിച്ചു. മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനുമായ ആർ ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സിബിഐ അനുമതി തേടിയിരുന്നത്. മുമ്പ് രണ്ടു തവണ പ്രോസിക്യൂഷൻ അനുമതി നിരസിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിബിഐയുടെ ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീണ്ടും പരിഗണിച്ച ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് വ്യവസായ വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും.

കശുവണ്ടി ഇറക്കുമതി ഇടപാടിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സിബിഐയെ കേസന്വേഷണം ഏല്‍‌‍പ്പിച്ചു. ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്നും തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. പിന്നീട് കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2005 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന രതീഷ്, 2012 മുതൽ 2015 ചെയർമാനുമായിരുന്ന ചന്ദ്രശേഖരൻ, 2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ് കാസിം അന്തരിച്ചു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം