ഒഡിഷയിൽ മലയാളി വൈദികനെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ്

Published : Apr 05, 2025, 03:31 PM ISTUpdated : Apr 05, 2025, 03:39 PM IST
ഒഡിഷയിൽ മലയാളി വൈദികനെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ്

Synopsis

ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിൽനിന്നും ഇത്തരം നടപടിയുണ്ടാകാൻ പാടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിബിസിഐ വക്താവ് ഫാ റോബിൻസൺ റോഡ്രി​ഗസ്

തിരുവനന്തപുരം: ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിൽനിന്നും ഇത്തരം നടപടിയുണ്ടാകാൻ പാടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം, വൈദികർക്ക് എതിരെ മാത്രമല്ല ആർക്ക് എതിരെയും ആക്രമണം ഉണ്ടാകാൻ പാടില്ലെന്നും സിബിസിഐ വക്താവ് ഫാ റോബിൻസൺ റോഡ്രി​ഗസ് പറഞ്ഞു.

ഒഡിഷയിലെ ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മാർച്ച് 22നാണ് പൊലീസിൽ നിന്ന് മർദനമേറ്റത്. സമീപത്തെ ​ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പൊലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി