'പിഎം ശ്രീ പദ്ധതി അംഗീകരിക്കുമെന്ന് പ്രതീക്ഷ'; ഭരണം മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

Published : May 07, 2026, 10:35 AM IST
PM Shri

Synopsis

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 'പിഎം ശ്രീ' പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കും. പദ്ധതി അംഗീകരിക്കാത്തതിനാൽ കേരളത്തിന് ലഭിക്കേണ്ട 1500 കോടി കേന്ദ്രം തടഞ്ഞുവെച്ചതും, ദേശീയ വിദ്യാഭ്യാസ നയവും ബ്രാൻഡിംഗും സംബന്ധിച്ച തർക്കങ്ങളും മുൻപ് വലിയ വിവാദമായിരുന്നു.

തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ' നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമം തുടരും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വലിയ പോരാട്ടമാണ് നടന്നിരുന്നത്. പദ്ധതി അംഗീകരിക്കാത്തതിനെത്തുടർന്ന് കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഇത് അധ്യാപകരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളെ ബാധിക്കുകയും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പിലാക്കണമെന്ന നിബന്ധനയും, വിദ്യാലയങ്ങളിൽ 'പിഎം ശ്രീ' ബ്രാൻഡിംഗ് വേണമെന്ന ആവശ്യവുമാണ് എൽഡിഎഫ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേരളം ആരോപിച്ചിരുന്നു. എങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2025 ഒക്ടോബറിൽ മന്ത്രിസഭ അറിയാതെ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും, സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ എതിർപ്പിനെത്തുടർന്ന് പിന്നീട് അത് മരവിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സതീശന്‍റെ പങ്കിനെ ആദരിക്കുന്നു, പക്ഷേ കെസി പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത നേതാവ്, മുഖ്യമന്ത്രിയാകാൻ യോഗ്യൻ; എംപി വിൻസന്‍റ്
പൂപ്പാറ കയ്യേറ്റം: ദേവാലയങ്ങൾ പൊളിച്ചുനീക്കുന്നു; പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ