
ദില്ലി: അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പകരം പയറുവർഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അരിയും ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. കേന്ദ്രസർക്കാർ താങ്ങുവില അടക്കം പ്രഖ്യാപിച്ച അരിക്ക് അധിക ബോണസ് നൽകുന്നത് ഉൽപാദനം ഇനിയും കൂട്ടും. കേരളം ബോണസ് നൽകുന്നത് പുനപരിശോധിക്കണം എന്നും ധനമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറി ജയതിലകിനാണ് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതേസമയം, കത്തിനെതിരെ കർഷക സംഘടനകൾ രംഗത്തെത്തി. ഇത് കർഷകരോടുളള ദ്രോഹമെന്നാണ് കർഷക സംഘടനകളുടെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam