
ചങ്ങനാശ്ശേരി : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിനു ജോബിന് വിജയം. 55991 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിനു ജോബ് വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിൾ 47623 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബി. രാധാകൃഷ്ണ മേനോൻ 14803 വോട്ടുകളും നേടി.
കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ സി.എഫ്. തോമസ് തുടർച്ചയായി ഒമ്പത് തവണ പ്രതിനിധീകരിച്ച ചങ്ങനാശ്ശേരി മണ്ഡലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനം കൈമുതലാക്കിയിരുന്നു ഇടത് മുന്നണി സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിളിൻറെ പ്രചാരണം. മണ്ഡലത്തിലെ ക്രൈസ്തവ-നായർ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ശ്രമിച്ചപ്പോൾ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം റബ്ബർ വിലയും കാർഷിക മേഖലയിലെ പ്രതിസന്ധികളും ചങ്ങനാശ്ശേരിയിൽ വലിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു.
2011-ലും 2016-ലും സി.എഫ്. തോമസ് തൻറെ വിജയഗാഥ തുടർന്നപ്പോൾ എതിരാളികൾ അദേഹത്തിന് വലിയ ഭൂരിപക്ഷം അനുവദിച്ചിരുന്നില്ല. 2016-ൽ 50,371 വോട്ടുകൾ നേടി സി.എഫ്. തോമസ് വിജയിച്ചപ്പോൾ തൊട്ടടുത്ത് 48,522 വോട്ടുകളുമായി കെ.സി. ജോസഫ് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. 2020-ൽ സി.എഫ്. തോമസിന്റെ നിര്യാണവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ചങ്ങനാശ്ശേരിയുടെ ചരിത്രം തിരുത്തിക്കുറിച്ചു. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ 2021-ൽ അഡ്വ. ജോബ് മൈക്കിൾ 55,425 വോട്ടുകൾ നേടി മണ്ഡലം ചുവപ്പിച്ചു. 49,366 വോട്ടുകൾ നേടിയ വി.ജെ. ലാലിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അന്ന് ഇടതുപക്ഷം ചങ്ങനാശ്ശേരിയിൽ 6,059 വോട്ടുകളുടെ ഭൂരിപക്ഷവുമായി കരുത്ത് തെളിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam