രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്, പാറ്റകളുടെ പോരാട്ടം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ, ട്രോൾ മഴ

Published : Jul 25, 2026, 05:12 PM IST
rahul gandhi cherian philip

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയാണ് നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എന്നാൽ സമരത്തിൽ പങ്കെടുത്തവരെ പരാമർശിക്കാതെ രാഹുലിനെ മാത്രം പുകഴ്ത്തിയ ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിനെതിരെ വിമർശനമുയർന്നു

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ന്യൂഡൽഹിയെ മുൾമുനയിലാക്കി കേന്ദ്ര സ‍ർക്കാരിനെ വിറപ്പിച്ച സിജെപിയെ കുറിച്ച് ഒന്നും പറയാതെയുള്ള ചെറിയാൻ ഫിലിപ്പിന്‍റെ പോസ്റ്റിനെതിരെ കമന്‍റിൽ വ്യാപക ട്രോളുകളും നിറയുന്നുണ്ട്.

പ്രധാന നേതാക്കളുടെ പ്രതികരണങ്ങൾ

പ്രധാനമന്ത്രി മാപ്പ് പറയുന്നതിനായി കാത്തിരിക്കുന്നുവെന്നാണ് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. ചരിത്ര ദിനമെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യ ചരിത്രത്തിലെ നിർണായക നിമിഷമാണെന്നും പോരാട്ടത്തിൽ പങ്കെടുത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വിജയമാണെന്നുമായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണം. സമരത്തിന് നേരെ വലിയ അക്രമം ഉണ്ടായെന്നും കണ്ണീർ വാതകം പ്രയോഗിച്ചുവെന്നും എന്നിട്ടും അവർ ഒരടിപോലും പിന്നോട്ട് പോയില്ലെന്നും എന്‍റെ സഹോദരൻ ഉൾപ്പടെ അവർക്കൊപ്പം നിന്ന് പോരാടിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ വിദ്യാർഥികൾ രാജ്യത്തെ തിരിച്ചു കൊണ്ട് വന്ന ദിവസം ഭരണഘടനെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

ഇന്ത്യൻ ജനതയുടെ വിജയമാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. ഈ വിജയത്തിന് പിന്നിൽ രാജ്യത്തിൻ്റെ ഒത്തൊരുമ. സമരത്തെ തകർക്കാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമിച്ചു. അതൊന്നും സമരാവേശത്തെ ബാധിച്ചില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമെന്ന് സോനം വാങ്‌ചുക്ക് പറഞ്ഞു. സിജെപിക്ക് അഭിനന്ദനങ്ങളെന്നും അ​ദ്ദേഹം പറഞ്ഞു. സിജപിയെ പരാമർശിക്കാതെ വിദ്യാർത്ഥികളുടെയും, പ്രതിപക്ഷത്തിന്‍റെയും വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി
രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു, ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി