എല്ലാ തിരോധാന കേസുകളിലും സംശയനിഴലിൽ, സെബാസ്റ്റ്യന്‍റെ സഹായികളെ തേടി ക്രൈംബ്രാഞ്ച്, കൂടുതൽ പേരെ ചോദ്യം ചെയ്യും

Published : Aug 07, 2025, 05:35 PM IST
cherthala missing case

Synopsis

അതേസമയം, ജൈനമ്മ കേസിൽ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ: ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സി എം സെബാസ്റ്റ്യന്‍റെ സഹായികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിച്ചു ക്രൈംബ്രാഞ്ച്. കൂടുതൽ ആളുകളെ ചോദ്യം ചെയ്താൽ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതേസമയം, ജൈനമ്മ കേസിൽ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

ഏഴു ദിവസം കസ്റ്റഡിയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കാത്തത് കൊണ്ടാണ് വീണ്ടും ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. സെബാസ്റ്റ്യന്‍റെ റിമാൻഡ് കാലാവധി തീരുന്ന പന്ത്രണ്ടാം തീയതി വരെയാണ് ഇയാളെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടത്. 

ആദ്യമയച്ച ശരീര അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം അടുത്തദിവസം വന്നേക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്ത ശേഷം ഇതുവരെയും സെബാസ്റ്റ്യൻ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇന്നും ഇയാൾക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ ഹാജരായില്ല.

നിയമസഹായത്തിന് സർക്കാർ അഭിഭാഷകനെ വേണമെങ്കിൽ അറിയിക്കണമെന്നാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സെബാസ്റ്റ്യനോട് പറഞ്ഞത്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ അഭിഭാഷകരുടെ സഹായം തേടാനുള്ള അവസരം പ്രതിക്ക് കൊടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി പറഞ്ഞു. 

നിലവിൽ കാണാതായ സ്ത്രീകളുടെ തിരോധാന കേസുകൾ ഓരോന്നും പ്രത്യേക സംഘങ്ങൾ ആണ് അന്വേഷിക്കുന്നത്. എല്ലാ കേസിലും പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നത് സെബാസ്റ്റ്യൻ തന്നെ ആയതിനാൽ ഓരോ കേസിലും കിട്ടുന്ന തെളിവുകൾ മൊത്തത്തിലുള്ള അന്വേഷണത്തിന് സഹായകരമാകും എന്നാണ് വിലയിരുത്തൽ.

അതുകൊണ്ടാണ് സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരിൽ നിന്ന് വിവരം തേടുന്നത് . ഇതിൽ തന്നെ മുമ്പ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ സെബാസ്റ്റ്യൻ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വീണ്ടും ഇവരെ ചോദ്യം ചെയ്യും. ഇതിനിടയിൽ കാണാതായ ബിന്ദു പത്മനാഭന്‍റെ സഹോദരൻ പ്രവീൺ ആലപ്പുഴ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി മൊഴിനൽകി. ഇയാളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു.

സെബാസ്റ്റ്യന്‍റെ ചില പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഈ പണത്തിന്‍റെഉറവിടം, എന്തിന് ചെലവഴിച്ചു എന്നതിലും ഇനി ഉത്തരം കിട്ടണം. കഴിഞ്ഞ നാളുകളിൽ സെബാസ്റ്റ്യൻ നടത്തിയ വസ്തു ഇടപാടുകൾ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ