
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂലൈ ഒന്ന് മുതൽ ജനപങ്കാളിത്തത്തോടെ കുർബാന ആരംഭിക്കും. കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർക്ക് ദിവസേനയുള്ള കുർബാനയിൽ പങ്കെടുക്കാം. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ ശേഖരിക്കും. ജൂൺ മുപ്പത് വരെ അങ്കമാലി- എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ പള്ളികളും അടച്ചിടാനായിരുന്നു നേരത്തെ എടുത്ത തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam