'ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്, നാണം വേണ്ടേ...'; ലീഗ് എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Published : Oct 11, 2021, 11:33 AM ISTUpdated : Oct 11, 2021, 11:53 AM IST
'ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്, നാണം വേണ്ടേ...'; ലീഗ് എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Synopsis

ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ച  എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. 

തിരുവനന്തപുരം:മഞ്ചേശ്വരം മുസ്ലിം ലീഗ് മുൻ എംഎൽഎ എം സി കമറുദ്ദീന്‍  ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് ( Fashion Gold Scam ) കേസുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎയോട് സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ (CM pinarayi vijayan ). ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ച മുസ്ലിം ലീഗ് എംഎല്‍എ ( muslim league MLA ) എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുതെന്നും ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്. നാണം വേണ്ടേയെന്നും പിണറായി ചോദിച്ചു. 

'ശബരിമല ചെമ്പോല വ്യാജം', തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ബെഹ്റ മോൻസന്റെ വീട്ടിൽ പോയതിന്റെ കാരണമറിയില്ല

''കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകർന്നതാണ് പോലും.
ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്''. അതിൽ നാണം വേണ്ടേ  എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്നും പ്രതിഷേധ സ്വരമുയർന്നു. ഇതോടെ ഇത്തരം പ്രയോഗങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ  ന്യായീകരിക്കുകയെന്നാൽ അതിന്റെ അർത്ഥമെന്താണെന്നും പിണറായി ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്