
പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്‍ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ്‍വെയര്‍ നടപ്പാക്കാൻ 2021ൽ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2024ൽ ഏകപക്ഷീയമായി ടിസിഎസ് പിന്മാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നത്.
കേരളത്തിന്‍റെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ തീരുമാനം എടുക്കുക.ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽഡിഎഫിനെ കുടുക്കിയിടുകയാണ്.നാടിന്‍റെ വികസനത്തെക്കുറിച്ച് പറയുന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കും.അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോള്‍ പ്രയോഗിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ചെന്നിത്തലയുടെ എൽഡിഎഫിന് എസ്‍ഡിപിഐയുമായി ഡീലുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. നുണ പറഞ്ഞിട്ട് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ചെന്നിത്തല ഉൾപ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. ഇത്തരം ഡീൽ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയും. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച സ്വീകാര്യതയാണുള്ളതെന്നും എൽഡിഎഫ് പാലക്കാട് മികച്ച വിജയം നേടുമെന്നും എന്താണ് ഡീൽ ആരോപണത്തിന്‍റെ അടിസ്ഥാനമെന്നും ഇത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിൽ വലിയ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഓരോ വർഷവും സംഭരണം വർധിച്ചു. കർഷകർക്ക് നൽകിയ ധനസഹായത്തിൽ വലിയ വർദ്ധനവുണ്ടായി. നെല്ലിന്‍റെ താങ്ങുവില ഘട്ടം ഘട്ടമായി ഉയർത്തി. വലിയ കാർഷിക വളർച്ച 2016- 26 കാലത്ത് കേരളം കൈവരിച്ചത്. കർഷകരുടെ വരുമാനം സർക്കാർ 50 ശതമാനം വർധിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam