'ഒന്നരമാസമായി ക്ലാസിൽ കയറ്റിയിരുന്നില്ല', ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം

Published : Aug 16, 2026, 11:31 AM IST
college student suicide students protest over year back and alleged denial of classes

Synopsis

കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത് ആണെന്നും എന്നാൽ, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല എന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. മന്ത്രി എന്ന നിലയിൽ ഇക്കാര്യം കോളേജിനോട് പറഞ്ഞിരുന്നു എന്നും റോജി വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആയിരിക്കെ, എംഎ കോളേജിൽ മാത്രം സ്കോർ 22 ആക്കിയതാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ എത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, 'നാലരക്കൊടി നൽകി, കണക്ക് കാണിച്ചാൽ ബിജെപിക്ക് നാണക്കേട്'
പരിസ്ഥിതിലോല പ്രദേശം; കേന്ദ്രം പുതിയ വിജാഞാപനമിറക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് താമരശ്ശേരി രൂപത