ലോക്ക് ഡൗൺ; ആളൊഴിഞ്ഞ് മുത്തങ്ങ ചെക്പോസ്റ്റ്, ചരക്ക് നീക്കം കുറഞ്ഞു

Web Desk   | Asianet News
Published : Mar 27, 2020, 02:09 PM IST
ലോക്ക് ഡൗൺ; ആളൊഴിഞ്ഞ് മുത്തങ്ങ ചെക്പോസ്റ്റ്, ചരക്ക് നീക്കം കുറഞ്ഞു

Synopsis

മോട്ടോർ വാഹനവകുപ്പും ആരോഗ്യവകുപ്പും ചേർന്നാണ് ചരക്കുവാഹനങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നതിന് പാസ് നൽകുന്നത്. ഇത് റവന്യൂവകുപ്പ് അധികൃതർ കർണാടക പൊലീസിന് ഓൺലൈനായി നൽകും.

കൽപ്പറ്റ: ദിവസവും നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് മുത്തങ്ങ ചെക്പോസ്റ്റ് വഴി കടന്നു പോയിരുന്നത്. എന്നാൽ ലോക് ഡൗണിന് പിന്നാലെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കം കുറഞ്ഞു. ചരക്ക് എടുക്കാൻ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കർണാടകയിലേക്ക് പ്രവേശിക്കുന്നത് പരിമിതപ്പെടുത്തിയതാണ് പ്രതിന്ധിക്ക് കാരണം. 

കഴിഞ്ഞ ദിവസം രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലോറികൾ, ചരക്കെടുക്കുന്നതിനായി എത്തിയെങ്കിലും കർണാടകയിലേക്ക് കടത്തിവിടാൻ അധികൃതർ തയ്യാറായില്ല. മുത്തങ്ങവഴിയെത്തിയ ലോറികൾ കർണാടകാതിർത്തിയായ മൂലഹള്ളിയിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടു.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ടോടെ കുറച്ച് ലോറികൾ മാത്രമാണ് കർണാടകയിലേക്ക് കടത്തിവിട്ടത്. കർണാടകയിലേക്ക് ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ കേരള ഉദ്യോഗസ്ഥർ, കർണാടക അധികൃതർക്ക് ഓൺലൈനായി സമർപ്പിച്ചെങ്കിലും അതിന് അനുമതി ലഭിക്കാൻ താമസിച്ചതിനാലാണ് ലോറികൾ ചെക്പോസ്റ്റിൽ തടഞ്ഞിട്ടത്.

മോട്ടോർ വാഹനവകുപ്പും ആരോഗ്യവകുപ്പും ചേർന്നാണ് ചരക്കുവാഹനങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നതിന് പാസ് നൽകുന്നത്. ഇത് റവന്യൂവകുപ്പ് അധികൃതർ കർണാടക പൊലീസിന് ഓൺലൈനായി നൽകും. അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ വടക്കൻ കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തിനുള്ള പ്രധാന പാതയാണ് മുത്തങ്ങ. ഇവിടെ നിരോധനവും നിയന്ത്രണങ്ങളുമേർപ്പെടുത്തിയാൽ വരും ദിവസങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ കടത്തുക്ഷാമം നേരിടുമെന്നാണ് ആശങ്ക. 

നിലവിൽ പല കടകളിലും സാധനങ്ങൾ കാലിയായിട്ടുണ്ട്. പച്ചക്കറികൾക്ക് വില കൂടുകയും ചെയ്തു. ബാവലി വഴി ചരക്കുഗതാഗതം അനുവദിക്കില്ലെന്നും മുത്തങ്ങ വഴി പരിമിതമായ ചരക്കുവാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുമെന്നും കർണാടക അധികൃതർ വ്യക്തമാക്കിയിരുന്നു. 

വയനാട് കലക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, കർണാടക ചാമരാജ് നഗർ എസ്.പി. അനന്തകുമാർ, കർണാടക സതേൺ റെയ്ഞ്ച് ഐ.ജി. വിപ്പിൾ കുമാർ എന്നിവരുടെ കൂടിക്കാഴ്ചയിലാണ് കർണാടക അധികൃതർ ഇക്കാര്യം അറിയിച്ചത്. വാഹനവുമായി രാത്രിയിൽ കർണാടകയിൽ തങ്ങാൻ പാടില്ലെന്നും  ചരക്ക് നീക്കം പരമാവധി പകൽനേരങ്ങളിൽ ആകണമെന്നുമാണ് നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'