
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി. കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്സ് കടയുടമ ജി മുരളീധരൻ നായരാണ് കബളിപ്പക്കപ്പെട്ടത്.
കഴിഞ്ഞ മാസമാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കും പോത്തൻകോട് സിഐക്കും എന്ന പേരിൽ പോത്തൻകോട് സ്റ്റേഷനിലെ പൊലീസുകാരനെന്ന പേരിൽ ഒരാൾ കടയിൽ നിന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഒരു മാസമായിട്ടും പണവുമില്ല. ആളുമില്ല. ഇന്ന് പോത്തൻകോട് പൊലീസ് കടയിൽ എത്തിയപ്പോൾ കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. ഉടൻ പോത്തൻകോട് സിഐ കടയിലെത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി പോത്തൻകോട് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam