
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 46 വയസ്സുള്ള കൊടുവള്ളി സ്വദേശിനി ഇന്ന് രോഗമുക്തി നേടി.
ഇന്ന് കൊവിഡ് ബാധിച്ചവര്‍
1. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ (40 വയസ്സ്). മെയ് 30 ന് ഒഡീഷയില്‍ നിന്നെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
2. തൂണേരി സ്വദേശി (30). ജൂണ്‍ നാലിന് ദുബായ് - കൊച്ചി വിമാനത്തില്‍ എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
3. മൂടാടി സ്വദേശി (25). ജൂണ്‍ 11 ന് കുവൈത്ത്-കൊച്ചി വിമാനത്തില്‍ എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
4. ചേളന്നൂര്‍ സ്വദേശി (30). ജൂണ്‍ 4 ന് ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
5. ചെലവൂര്‍ സ്വദേശി (52). ജൂണ്‍ 13 ന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 178 ഉം രോഗമുക്തി നേടിയവര്‍ 76 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 101 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 32 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 62 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.
ഇന്ന് 340 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9706 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9252 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 246 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam