അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു

Published : Mar 15, 2026, 11:44 PM ISTUpdated : Mar 15, 2026, 11:52 PM IST
VD Satheesan

Synopsis

രണ്ട് ദിവസത്തിനകം യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണെന്നും സീറ്റ വിഭജനവുമായി നാളെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള സീറ്റ ചർച്ചയിൽ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദം തള്ളി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തും എന്ന് മോൻസ് ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനകം യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണെന്നും സീറ്റ വിഭജനവുമായി നാളെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗും കേരള കോണ്‍ഗ്രസുമായി എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നുമായിരുന്നു വി.ഡി. സതീശന്‍റെ പ്രഖ്യാപനം. 

നേരത്തെ, 24 മണിക്കൂറിൽ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ വിവരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം; ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി, കേസെടുത്ത് പൊലീസ്
സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം