പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

Published : Jan 06, 2025, 04:07 PM IST
പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

Synopsis

കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു

ഇടുക്കി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണ്. കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നീതി കിട്ടില്ല എന്നുള്ളത് കൊണ്ടാണ് കുടുംബം കോടതിയിയെ സമീപിച്ചത്. കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഹൈക്കോടതി തല്ലിയെങ്കിൽ മേൽക്കോടതിയെ സമീപിക്കണമെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. പിവി അൻവർ എംഎൽഎയുടെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്. സ്വാഭാവിക പ്രതിഷേധമാണ്‌ അൻവർ നടത്തിയത്. നിയമ സഭയിൽ അക്രമം നടത്തിയാൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ. പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുമെന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. 

നാവിൽ കൊതിയൂറുന്ന പഴയിടത്തിന്‍റെ പായസം, ടേസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുമെത്തി; ഭക്ഷണപന്തലിൽ വൻ തിരക്ക്

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി