12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; പ്രസിഡൻ്റ് കോൺഗ്രസ് വിമതൻ

Published : Dec 27, 2025, 01:53 PM IST
congress flag

Synopsis

നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായി. എൽഡിഎഫിൻ്റെയും നാല് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെ വിമത സ്ഥാനാർത്ഥിയായ ആസിഫ് കടയിൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി. ഗ്രൂപ്പ് പോരിൽ കോൺഗ്രസിന് ഭരണനഷ്ടം. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി തോറ്റെങ്കിലും വിമത സ്ഥാനാർത്ഥി ജയിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് കോൺഗ്രസിൻ്റെ വിമത സ്ഥാനാർത്ഥി പ്രസിഡൻ്റായത്. എൽഡിഎഫിന്‍റെ ആറ് അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെയാണ് വിജയം. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എട്ട് അംഗങ്ങൾ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ആറ് പാർട്ടി അംഗങ്ങളുടെയും പിന്തുണ ലഭിച്ചു.

ആസിഫ് കടയിലാണ് നാവായിക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. പഞ്ചായത്തിലെ കക്ഷിനില പ്രകാരം യുഡിഎഫിൽ കോൺഗ്രസിനായിരുന്നു മുഴുവൻ സീറ്റും. 12 അംഗങ്ങളുണ്ടായിരുന്നു. എൽഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാൽ പഞ്ചായത്തിൽ മേൽക്കൈ നേടിയ കോൺഗ്രസിൽ പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് നേരത്തെ തന്നെ വൻ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ആദ്യ രണ്ടര വർഷം ജിഹാദിനും പിന്നീട് രണ്ടര വർഷം കുടവൂർ നിസാമിനും പ്രസിഡണ്ട് സ്ഥാനം നൽകാമെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. ജിഹാദിന് പ്രസിഡൻ്റ് സ്ഥാനം നൽകുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മണ്ഡലം പ്രസിഡന്റും മുതിർന്ന നേതാവുമായ കുടവൂർ നിസാമും ഇദ്ദേഹത്തോടൊപ്പമുള്ളവരും നിലപാടെടുത്തു. നിസാമിന് തന്നെ ആദ്യ രണ്ടര വർഷം നൽകണമെന്ന് എം.എം. താഹയുടെ പിന്തുണയുള്ള വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വർക്കല കഹാർ പക്ഷം ഈ ആവശ്യം തള്ളുകയും ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം നൽകണമെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഈ തീരുമാനത്തിൽ പ്രതിഷേധിച്ച എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തുടർന്ന് എൽഡിഎഫ് പിന്തുണ നൽകിയതോടെ നടന്ന വോട്ടെടുപ്പിൽ ആസിഫ് കടയിൽ 10 വോട്ട് നേടി നാവായിക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനങ്ങൾ തകർക്കപ്പെട്ടതോടെ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഴ് അംഗങ്ങളുള്ള യുഡിഎഫ് തോറ്റു, 5 സീറ്റുള്ള എൽഡിഎഫ് ജയിച്ചു; പിജെ കുര്യൻ്റെ പിടിവാശി കാരണം തോറ്റതെന്ന് വിമതർ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്