ഡിജിറ്റൽ മേഖലയിൽ രാജ്യം വൻ പുരോഗതി നേടി, ഒപ്പം ഉത്തരവാദിത്തവും വര്‍ധിച്ചു: കാസർകോഡ് എസ്പി ഡോ. വൈഭവ് സക്സേന

Published : Jun 09, 2022, 12:04 AM IST
ഡിജിറ്റൽ മേഖലയിൽ രാജ്യം വൻ പുരോഗതി നേടി, ഒപ്പം ഉത്തരവാദിത്തവും വര്‍ധിച്ചു: കാസർകോഡ് എസ്പി ഡോ. വൈഭവ് സക്സേന

Synopsis

ഡിജിറ്റൽ മേഖലയിൽ രാജ്യം വൻ പുരോഗതി നേടിയതായും, എന്നാൽ അതോടൊപ്പം തന്നെ ഉത്തരവാദിത്തങ്ങളും വർധിച്ചതായി  കാസർഗോഡ് എസ്പി ഡോ. വൈഭവ് സക്സേന

കൊച്ചി: ഡിജിറ്റൽ മേഖലയിൽ രാജ്യം വൻ പുരോഗതി നേടിയതായും, എന്നാൽ അതോടൊപ്പം തന്നെ ഉത്തരവാദിത്തങ്ങളും വർധിച്ചതായി  കാസർഗോഡ് എസ്പി ഡോ. വൈഭവ് സക്സേന. ഡിജിറ്റൽ ഇടപാടുകളിലും മറ്റും അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും അതനുസരിച്ചു ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കൊച്ചി കാഞ്ഞങ്ങാട് പ്രസ് ഫോറവുമായി സഹകരിച്ച്   സംഘടിപ്പിച്ച മാധ്യമ ശിൽപശാല  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ഗവൺമെന്റിന്റെ ഫ്ലാഗ്ഷിപ് പദ്ധതികൾ ഉൾപ്പടെയുള്ള വിഷയങ്ങളുമായി  ബന്ധപ്പെട്ട്   പിഐബി സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.  യുപിഎസ് സി പരീക്ഷക്കു തയ്യാറെടുക്കുന്നതിൽ പിഐബിയുടെ വെബ്സൈറ്റ് തന്നെ വളരെയധികം സഹായിച്ചതായും അദ്ദേഹം ഓർമിച്ചു. മാധ്യമങ്ങൾ വാർത്തകൾ സെൻസേഷണൽ  ആക്കാതിരിക്കാൻ  ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ പദ്ധതികൾ  ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത പിഐബി ദില്ലി ഡയറക്ടര്‍ ജനറൽ ഡോ. വസുധ ഗുപ്ത അഭിപ്രായപ്പെട്ടു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അവയെ കാഴ്ചപ്പാടുകളുമായി ഇടകലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ ഓർമിപ്പിച്ചു.

ഗവൺമെന്റ് ബജറ്റിന്റെ 70% മുതൽ 80% വരെ സാമൂഹിക മേഖലയുടെ വികസനത്തിനായാണ്  ചെലവഴിക്കുന്നത്. എന്നാൽ ഇതിന്  അർഹിക്കുന്നപ്രാധാന്യം  മാധ്യമങ്ങളിൽ ലഭിക്കുന്നില്ല.  മാധ്യമപ്രവർത്തകർ അത്തരം വാർത്തകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് മുഖ്യ പ്രഭാഷണം നടത്തവേ സൗത്ത് സോൺ ഡയറക്ടർ ജനറൽ എസ് വെെങ്കടേശ്വർ പറഞ്ഞു.

വി പളനിച്ചാമി, അഡിഷണൽ ഡയറക്ടർ ജനറൽ, കേരള ലക്ഷദ്വീപ് മേഖല ചടങ്ങിൽ അധ്യക്ഷത വഹിച്ചു . മാധ്യമ മേഖലയിലുള്ളവർക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് അനന്ത സാധ്യതകളാണുള്ളതെന്നും അവർ തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾ സമയബന്ധിതമായി നേടാൻ  ശ്രദ്ധിക്കണമെന്നും പളനിച്ചാമി ചൂണ്ടിക്കാട്ടി.ഗവൺമെന്റിന്റെ ആശയവിനിമയം കൂടുതലും വികസനവുമായി ബന്ധപ്പെട്ടതാണ് . സാധാരണക്കാർക്ക് പ്രയോജനപ്പെടാൻ മാധ്യമങ്ങളിൽ ഇതിനു കൂടുതൽ ഇടം ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീ.  വിവി പ്രഭാകരൻ ,  ടി മുഹമ്മദ് അസ്ലം  എന്നിവരെ  ചടങ്ങിൽ ആദരിച്ചു. 'പത്രപ്രവർത്തനത്തിന്റെ ധാർമ്മികതയും നൈതികതയും' എന്ന വിഷയത്തിൽ   മാതൃഭൂമിയിലെ പ്രത്യേക ലേഖകൻ ശ്രീ. ദിനകരൻ കൊമ്പിലത്ത്  ക്ലാസ് നയിച്ചു. തുടർന്ന് 'ഡിജിറ്റൽ ജേണലിസവും കേബിൾ ടിവിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തെ കുറിച്ച്  മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻപി സി രംജിത്തും സംസാരിച്ചു

'പ്രസ് ഇൻഫർമേഷൻ ബ്യുറോ കൊച്ചി ഡയറക്ടർ ശ്രീമതി രശ്മി റോജ തുഷാര നായർ പി ഐ ബി യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. 'ഗവൺമെന്റിന്റെ  ഫ്ളാഗ്ഷിപ്  പരിപാടികൾ, അവയുടെ റിപ്പോർട്ടിംഗിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ശ്രീമതി ദിവ്യ കെബി, ജില്ലാ വികസന ഓഫീസർ, നബാർഡ് സംസാരിച്ചു . വിവിധ  പത്ര, ദൃശ്യ,  ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ നിന്നായി എഴുപതോളം   പേര്‍ ശില്പശാലയിൽ പങ്കെടുത്തു.  
 
കൊച്ചി പിഐ ബി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഐസക് ഈപ്പൻ സ്വാഗതം അറിയിച്ചു . കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ശ്രീ പി  പ്രവീൺ കുമാർ , സെക്രെട്ടറി  ശ്രീ  ജോയ് മാരൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു . കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി