
തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനമായി. അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഇതനുസരിച്ച് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
അതേസമയം, 52 പൊലീസ് ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു. തൃശൂർ രാമവർമപുരം ഐ.പി.ആർ.ടി.സിയിലാണ് പരിശീലനം നിർത്തിവച്ചത്. ഇവിടെ നൂറിലേറെപ്പേർ നിരീക്ഷണത്തിലുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam